Tuesday 10 July 2012

നാളെ


നാളെകൾക്ക് ഒരു കറുത്ത മൂടുപടമുണ്ട്
മറ നീക്കി പുറത്ത് വരാത്ത എന്തെല്ലാമോ
ഞാൻ  യാത്ര തിരിക്കുകയാണ്
ആടിയുലയുന്ന തോണിയിൽ ഞാൻ ഏകനാണ്
മുള വരാൻ വെമ്പുന്ന സ്വപ്നങ്ങൾ
അവ എനിക്കിന്നൊരു ഭാരമാണ്
വെറുതെ ചുമക്കുകയാണ് ഞാൻ
മുള വരുമ്പോഴേ വാടിക്കരിയും
നിഴലുകൾ കൊഞ്ഞനം കുത്തുന്നു
കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ തുഴയുകയാണ്
തിരിച്ച് തുഴയാൻ ഇനി ആവില്ല...
എങ്ങോട്ടാണ് നീ വഴിയറിയാതെ?
എവിടെ നിന്നോ ഒരു ചോദ്യമുയരുന്നു..
കേട്ടില്ലെന്ന് നടിക്കുകയാണ്
ഉത്തരത്തിനായ് പരതിയാൽ ഇരുട്ടാണ്
അത് അറിയുക തിരയ്ക്കും കാറ്റിനും മാത്രം!!